അനുബന്ധ വാര്‍ത്തകള്‍
- എൽഐസി ഐപിഒ: ഓഹരിയൊന്നിന് 1693-2692 രൂപയായി നിശ്ചയിച്ചേക്കും
- സെൻസെക്‌സിൽ 1545 പോയന്റ് നഷ്ടം, നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി
- സൊമാറ്റോ, നൈക്ക,പേടിഎം കുത്തനെ ഇടിഞ്ഞ് ഐപിഒ സ്റ്റാർ ഓഹരികൾ: ഇനിയും ഇടിയാം?
- നാല് ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് എട്ടുലക്ഷം കോടി
- തന്ത്രം മാറ്റി വിദേശനിക്ഷേപകർ: ജനുവരിയിൽ ഇതുവരെ നിക്ഷേപിച്ചത് 2,570 കോടിയിലേറെ
വിപണി പ്രതികൂലം: എൽഐസി ഐപിഒ നീട്ടിവെച്ചേക്കും
നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രാരംഭ ഓഹരി വില്പന നടപ്പ് സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുത്ത് ഐപിഒ നീട്ടിവെയ്ക്കാനാണ് സാധ്യതയേറെയും.
റഷ്യ യുക്രൈനില്‍ സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 2,400 പോയന്റിലേറെ സെൻസെക്‌സിൽ ഇടിവ് സംഭവിച്ചിരുന്നു. ലോകമാകെ ക്രൂഡോയിൽ വിലയിലുണ്ടായ വർധനകും ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിച്ചു. ഈ ഘട്ടത്തിലാണ് ഐപിഒ നടപടികൾ വൈകിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.