അനുബന്ധ വാര്‍ത്തകള്‍
- ശ്രേയസ് അയ്യര്‍ കളി ജയിപ്പിച്ചിരുന്നെങ്കില്‍ അത് സഞ്ജുവിന്റെ തലയില്‍ ആയേനെ !
- എന്തൊരു പവര്‍...എന്തൊരു സ്റ്റൈല്‍; സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍
- തോൽവികളിൽ നിന്നും പഠിക്കും, ശക്തമായി തിരിച്ചുവരും: സഞ്ജു സാംസൺ
- സാഹചര്യം വരുമ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു, റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേതല്ലെന്ന് സഞ്ജു സാംസൺ
- 'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍
ചഹലിനെ അവസാനത്തേക്ക് നീക്കിവെച്ച രാജതന്ത്രം; സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കിടിലം !
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കയ്യടി. രാജസ്ഥാന് നായകന് സഞ്ജു മത്സരത്തിലുടനീളം ടീം അംഗങ്ങള്‍ക്ക് പ്രതീക്ഷയും കരുത്തും പകര്‍ന്നു. കൊല്‍ക്കത്തയുടെ സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചപ്പോള്‍ പോലും തന്റെ ബൗളര്‍മാരെ സഞ്ജു കുറ്റപ്പെടുത്തുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്തില്ല. മത്സരത്തിലുടനീളം കൂള്‍ ക്യാപ്റ്റനായിരുന്നു സഞ്ജുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
കൊല്‍ക്കത്ത ജയത്തിലേക്ക് നീങ്ങിയ സമയത്ത് കൃത്യമായി യുസ്വേന്ദ്ര ചഹലിനെ ഉപയോഗിച്ച് കളിയുടെ ഗതി മാറ്റിയത് സഞ്ജു സാംസണ് തന്നെ. 17-ാം ഓവര്‍ വരെ ചഹലിന്റെ ഒരു ഓവര്‍ ബാക്കി നിര്‍ത്തിയത് സഞ്ജുവിന്റെ തന്ത്രമായിരുന്നു. എങ്ങനെ പന്തെറിയണമെന്ന് ചഹലിന് വിക്കറ്റിനു പിന്നില്‍ നിന്ന് സഞ്ജു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കീപ്പര്‍-ബൗളര്‍ കണക്ഷന് നൂറ് ശതമാനം ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് സഞ്ജുവിനും ചഹലിനും ഇടയില്‍ കണ്ടത്. വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിങ്ങനെ നാല് പേരെയാണ് 17-ാം ഓവറില്‍ ചഹല്‍ പുറത്താക്കിയത്. അതോടെ കളി രാജസ്ഥാന്റെ കയ്യിലായി.chahal hat-trick celebration #RRvKKR #chahal #IPL2022 #TATAIPL pic.twitter.com/W4r52hyshA
— ᎪᎷᏆͲ ᏦႮᎷᎪᎡ (@AmitKum50993580) April 18, 2022