‘ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെ‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോളിളക്കം സൃഷ്‌ടിച്ച ആരുഷി- ഹേം‌രാജ് ഇരട്ടക്കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍‍. മാതാപിതാക്കളായ രാജേഷ് തല്‍‌വാറും നൂപുര്‍ തല്‍‌വാറും ചേര്‍ന്നാണ് നടത്തിയതെന്ന് ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേം‌രാജിന്റെ ഭാര്യയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ടു പേരുടെയും മരണത്തിനുത്തരവാദികള്‍ ആരുഷിയുടെ മാതാപിതാക്കള്‍ തന്നെയാണെന്നാണ് ഇവരുടെ വാദം. തന്റെ ഈ വെളിപ്പെടുത്തല്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് അവര്‍ ശനിയാഴ്ച ഗാസിയാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏപ്രില്‍ 27-ലേക്ക് മാറ്റി.

ആരുഷി വധക്കേസില്‍ രാജേഷ് തല്‍വാറും നൂപുറും വിചാരണ നേരിടണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.
മാനുഷിക പരിഗണനകണക്കിലെടുത്താണ് ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :