ഉല്‍‌സവ് ശര്‍മ്മ മാനസികരോഗി?

ന്യൂഡല്‍ഹി| WEBDUNIA|
PRO
കൊല്ലപ്പെട്ട ആരുഷിയുടെ പിതാവ് രാജേഷ് തല്‍‌വാറിനെ ചൊവ്വാഴ്ച കോടതി പരിസരത്ത് വച്ച് കുത്തിപ്പരുക്കേല്‍പ്പിച്ച ഉല്‍സവ് ശര്‍മ്മ മാനസികരോഗിയാണെന്ന് റിപ്പോര്‍ട്ട്. ഉല്‍‌സവ് കടുത്ത വിഷാദത്തിന് അടിമയാണെന്ന് പിതാവ് എസ് കെ ശര്‍മ്മ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2007 മുതല്‍ മകന്റെ മനോനില തകരാറിലാണെന്നാണ് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപകനാണ് ശര്‍മ്മ.

അതേസമയം, ധാര്‍മ്മികരോഷം മൂലമാണ് താന്‍ തല്‍‌വാറിനെ ആക്രമിച്ചതെന്ന് ഉല്‍‌സവ് ശര്‍മ്മ പൊലീസിനോട് പറഞ്ഞു.

ആരുഷി കേസില്‍ പുതുതായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സമര്‍പ്പിച്ച ശേഷം ഗാസിയബാദ് കോടതിക്ക് പുറത്ത് വന്നപ്പോഴാണ് രാജേഷ് തല്‍‌വാറിന് കുത്തേറ്റത്. തല്‍‌വാറിന്റെ നില ഗുരുതരമല്ല.

2010 ഫെബ്രുവരിയില്‍ രുചിക ഗിര്‍ഹോത്ര കൊലക്കേസിലെ പ്രതി ഹരിയാന മുന്‍ ഡിജിപി എസ്പി‌എസ് രാത്തോഡിനെയും ഉല്‍‌സവ് ശര്‍മ്മ പഞ്ചകുള കോടതി പരിസരത്ത് വച്ച് കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :