അനുബന്ധ വാര്‍ത്തകള്‍
- രാജ്യസഭാ തീരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കെസി വേണുഗോപാലിന്, എംഎൽഎയെ സസ്പെൻഡ് ചെയ്ത് സിപിഎം
- ഏഷ്യയിൽനിന്ന് ഒരാൾ മാത്രം, ലോകത്തെ പത്ത് സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് മുകേഷ് അംബാനിയും
- പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ
- രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പീടിച്ചുയാൾക്ക് ഫലം പോസിറ്റിവ്
- പതിവ് തെറ്റിയ്ക്കാതെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു, 17 ദിവസംകൊണ്ട് ഡീസലിന് വർധിച്ചത് 10 രൂപ
യുദ്ധോപകരണങ്ങളുടെ ഭാഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു
യുദ്ധോപകരണങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായ യന്ത്രഭാഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനായാണ് മൂന്നുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തുന്നത്.
റഷ്യയില്‍ നിന്നാണ് ഇന്ത്യ നിര്‍മിക്കുന്ന യദ്ധോപകരണങ്ങളുടെ യന്ത്രഭാഗങ്ങള്‍ വാങ്ങിക്കുന്നത്. ടാങ്കുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയുടെ ഭാഗങ്ങളാണ് റഷ്യ വിതരണം ചെയ്യുന്നത്. കൊവിഡ് മൂലമാണ് ഇതിന് കാലതാമസം ഉണ്ടായത്. നേരത്തേ കപ്പലില്‍ എത്തിക്കാനായിരുന്നു നീക്കം. ഇനി വിമാനങ്ങളിലായിരിക്കും യുദ്ധോപകരണങ്ങള്‍ എത്തിക്കുക.