അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന് സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്കി: ലെഫ്. ജനറല്‍ രാഹുല്‍ ആര് സിങ്
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം
- ഓപ്പറേഷന് സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സമ്മതിച്ച് സംയുക്ത സൈനിക മേധാവി
- ഓപ്പറേഷന് സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍
- ഓപ്പറേഷന് സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം
പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്
പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വീണ്ടുവിചാരമില്ലാത്തതും പ്രകോപനപരവുമായ ആക്രമണം നടത്തി ഇന്ത്യ പ്രാദേശിക സമാധാനത്തെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ഒരു വട്ടം കൂടി ശ്രമിച്ചതായും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ നിര്‍ഭാഗ്യമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
അസര്‍ബൈജാനില്‍ നടന്ന ഇക്കണോമിക് കോ ഓപ്പറേഷന് ഓര്ഗണൈസേഷന് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്. കശ്മീരിലെ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുള്ള പ്രാകൃതമായ ആക്രമണങ്ങള്‍ ഇന്ത്യ തുടരുകയാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഗാസയിലെയും ഇറാനിലെയും നിരപരാധികളായ ജനങ്ങള്‍ യാതന അനുഭവിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.