അനുബന്ധ വാര്‍ത്തകള്‍
- കിടപ്പുമുറിയിൽ ഭാര്യയും കാമുകനും, യുവാവിന്റെ മരണം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ക്രൂര കൊലപാതകത്തിന്റെ കഥ
- പ്രണയാഭ്യർത്ഥന നിരസിച്ച 16കാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ 18കാരൻ അറസ്റ്റിൽ
- പ്രണയിനിയെ കാണാൻ വീട്ടിലെത്തി, 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊന്നു
- തിരുവനന്തപുരത്ത് അക്രമിസംഘം ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
- ലിഫ്റ്റിനിടയിൽ കാൽ കുടുങ്ങി, കുട്ടിയെ പുറത്തെടുത്തത് മണിക്കൂറുകൾക്ക് ശേഷം; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
120 രൂപയെച്ചൊല്ലി തര്‍ക്കം; യുവാവ് അയല്‍ക്കാരനെ തല്ലിക്കൊന്നു
ലക്ഷ്മിപൂര്‍ സ്വദേശി യായ രാമു എന്നയാളാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ യുവാവ് അയല്‍ക്കാരനെ തലയ്ക്കടിച്ച് കൊന്നു. ഖേരി ജില്ലയിലാണ് സംഭവം നടന്നത്. ലക്ഷ്മിപൂര്‍ സ്വദേശി യായ രാമു എന്നയാളാണ് കൊല്ലപ്പെട്ടത്. രാമുവിന്റെ അയല്‍ക്കാരനും സുഹൃത്തുമായ ബിര്‍ജു കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.
രാമുവിന്രെ കയ്യില്‍ നിന്ന് ബിര്‍ജു 120 രൂപ കടംവാങ്ങിയിരുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്പോഴൊക്കെ ബിര്‍ജു അസഭ്യം വിളിച്ചു. കഴിഞ്ഞ ദിവസം പണം തിരികെ ചോദിക്കാനെത്തിയ രാമുവിനെ ചീത്തവിളിച്ച ബിര്‍ജുവിനെ രാമു തടഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റമായി. ബിര്‍ജു വടിയെടുത്ത് രാമുവിനെ അടിച്ചു പരുക്കേല്‍പ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രാമുവിന്റെ മകന് നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.