ദാരിദ്ര്യം മൂലം നവജാതശിശുവിനെ അമ്മ 7000 രൂപയ്ക്ക് വിറ്റു; മക്കളെ വളര്‍ത്താന്‍ സാമ്പത്തികസാഹചര്യം ഇല്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് മാതാവ്

ദാരിദ്ര്യം മൂലം നവജാതശിശുവിനെ അമ്മ 7000 രൂപയ്ക്ക് വിറ്റു; മക്കളെ വളര്‍ത്താന്‍ സാമ്പത്തികസാഹചര്യം ഇല്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് മാതാവ്

ധന്‍ബാദ്| JOYS JOY| Last Modified ബുധന്‍, 20 ജൂലൈ 2016 (09:11 IST)
മക്കളെ വളര്‍ത്താന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ചോരക്കുഞ്ഞിനെ മാതാവ് വിറ്റു. 7000 രൂപയ്ക്കാണ് ചോരക്കുഞ്ഞിനെ ദുലാലി ദേവി എന്ന 40 വയസ്സുള്ള സ്ത്രീ വിറ്റത്. ധന്‍ബാദിലെ പാട്‌ലീപുത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു ഇരട്ടക്കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്കിയത്.

ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും ആയിരുന്നു. ഇതില്‍ പെണ്‍കുഞ്ഞിനെയാണ് മക്കളില്ലാത്ത ശാഹിദാ ഖാത്തൂന്‍ എന്ന സ്ത്രീക്ക് വില്‌ക്കുകയായിരുന്നു. സംഭവം അറിഞ്ഞ ശിശുക്ഷേമ വിഭാഗം കുഞ്ഞിനെ തിരിച്ച് അമ്മയുടെ അടുത്തെത്തിച്ചു. നേരത്തെ ഇവര്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ആശുപത്രി കമീഷനെ നിയമിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :