അനുബന്ധ വാര്‍ത്തകള്‍
- വെള്ളിമലയില്‍ നിന്ന് കേരള വനാതിര്‍ത്തിയിലേക്ക് എത്താന്‍ എളുപ്പം; അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും
- അരിക്കൊമ്പനെ തമിഴ്നാട് മയക്കുവെടി വെച്ചു; വെള്ളിമല വനമേഖലയിലേക്ക് മാറ്റും
- വിവാഹത്തട്ടിപ്പ് : എൽ.ഡി.സി പിടിയിൽ
- ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288, ഗുരുതര ചികിത്സയിലുള്ളത് 56 പേര്
- ഒഡീഷയിലുണ്ടായത് ദശാബ്ദത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ഇനി ജനവാസ മേഖലയിലേക്ക് വന്നാല്‍ കുങ്കിയാനയാക്കും; അരിക്കൊമ്പനെ പൂട്ടാന്‍ കേരളം
കേരളത്തിലെ ജനവാസ മേഖലയിലേക്ക് ഇനി അരിക്കൊമ്പന് എത്തിയാല്‍ കുങ്കിയാനയാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വനംവകുപ്പ്. നിലവില്‍ തമിഴ്നാട് വനാതിര്‍ത്തിയിലാണ് അരിക്കൊമ്പന് ഉള്ളത്. മയക്കുവെടി വെച്ച ശേഷം അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകുകയാണ്. തമിഴ്നാട് വനാതിര്‍ത്തിയില്‍ നിന്ന് ഏതെങ്കിലും കാരണവശാല്‍ കേരളത്തിലേക്ക് എത്തിയാല്‍ അരിക്കൊമ്പനെ കുങ്കിയാനയാക്കും. ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാന ആക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്. ആന കാടിറങ്ങിയ നേരം നോക്കി ദൗത്യം നടപ്പിലാക്കുകയായിരുന്നു. അരിക്കൊമ്പന് ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് സജ്ജമായിരുന്നു.
അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പന് പാതിമയക്കം വിട്ട നിലയിലാണ് ഇപ്പോള്‍. വാഹനത്തില്‍ വെച്ച് ആനയ്ക്ക് ബൂസ്റ്റര്‍ ഡോസ് നല്കി. ആരോഗ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ആനയെ വനത്തിനുള്ളിലേക്ക് കയറ്റി വിടുക.
അടുത്ത ലേഖനം