ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടി; പിതാവ് മകനെ അംഗീകരിച്ചു

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (10:14 IST)
കശ്മീരില്‍ പിടിയിലായ ഭീകരന്‍ മുഹമ്മദ് നവീദ് പാക് പൗരനല്ലെന്ന് വാദത്തിന് തിരിച്ചടി. ഭീകരൻ മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.
തനിക്കും കുടുംബത്തിനും ലഷ്‌കര്‍ ഇ തയ്ബയുടേയും പാകിസ്ഥാന്‍ സൈന്യത്തിന്റേയും ഭീഷണിയുണ്ടെന്നും യാക്കൂബ് അറിയിച്ചു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങളോടാണ് യാക്കൂബ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങൾ കൊല്ലപ്പെടും, അദ്ദേഹം പറഞ്ഞു. ‌‌പാകിസ്ഥാനിലെ ഫൈസലാബാദ് പ്രദേശത്തുള്ളവര്‍ സംസാരിക്കുന്ന പഞ്ചാബിയിലാണ് യാക്കൂബ് സംസാരിച്ചത്. തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കു നവീദ് നല്‍കിയ നമ്പരില്‍ നിന്നാണ് പിതാവിനെ ബന്ധപ്പെട്ടത്. താന്‍ പാക്ക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ നവീദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സഹോദരൻ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭർത്താവുമായ മുഹമ്മദ് താഹിർ എന്നിവരുടെ നമ്പരും നൽകിയിട്ടുണ്ട്. പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാൾ ഫൈസലാബാദിലെ സർക്കാർ കോളജിൽ പഠിപ്പിക്കുന്നുണ്ടെന്ന് നവീദ് പറഞ്ഞിരുന്നു. കൂടാതെ, ഒരാൾ വസ്ത്രനിർമാണശാല നടത്തുന്നു.

കൗമാരക്കാരന്റെ രൂപഭാവങ്ങളുള്ള നവേദ്, കടുത്ത മാനസികാവസ്ഥയിലുള്ളയാളാണെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമാകുന്നതെന്ന് ബി.എസ്.എഫ്. വൃത്തങ്ങള്‍ പറഞ്ഞു. ഐ. ജി. സഞ്ജീവ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്ത്യയിലേക്ക് കടന്നത് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലൂടെ അതിര്‍ത്തി വേലി മുറിച്ചാണ് ഇന്ത്യയില്‍ പ്രവേശിച്ചതെന്നും നവേദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം മുഹമ്മദ് നവീദ് പാകിസ്താന്‍കാരനല്ലെന്നാണ് പാക് വാദം. ദേശീയ റജിസ്റ്ററിൽ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2008ൽ മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ അജ്മൽ കസബിന്റെ പൗരത്വവും പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...