അനുബന്ധ വാര്‍ത്തകള്‍
- ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചു, 10 ലക്ഷത്തോളം കൈപ്പറ്റി: ദിലീപ്
- ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിലെത്തി, ചോദ്യം ചെയൽ തുടങ്ങി
- ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും വരാം, എന്നെ അറസ്റ്റ് ചെയ്യരുത്; കോടതിയോട് ദിലീപ്
- ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി: ഗുരുതര വകുപ്പ് കൂടി ചുമത്തി ക്രൈം ബ്രാഞ്ച്
- ദിലീപ് സൂത്രധാരന്‍, ഗൂഢാലോചന അസാധാരണ സംഭവം; നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്
തുടരന്വേഷണം ആവശ്യമില്ല, നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടരുത്: സുപ്രീം കോടതിയിൽ ദിലീപ്
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സർക്കാർ കൂടുതൽ സമയം തേടുന്നത്. കേസിൽ തുടരാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ സംവിധാകയാകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടി.സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാകും നാളെ ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക.