അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിലെത്തി, ചോദ്യം ചെയൽ തുടങ്ങി
- പതിവ് സൈക്കോളജിക്കൽ ഡ്രാമയിൽ തുടങ്ങി ഹൊറർ ത്രില്ലറായായ 'ഭൂതകാലം'; സംവിധായകൻ സലാം ബാപ്പുവിൻറെ റിവ്യൂ
- ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും വരാം, എന്നെ അറസ്റ്റ് ചെയ്യരുത്; കോടതിയോട് ദിലീപ്
- ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി: ഗുരുതര വകുപ്പ് കൂടി ചുമത്തി ക്രൈം ബ്രാഞ്ച്
- നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങൾ, 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'ന് അഞ്ച് വർഷം, കുറിപ്പുമായി സംവിധായകൻ ജിബു ജേക്കബ്
ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചു, 10 ലക്ഷത്തോളം കൈപ്പറ്റി: ദിലീപ്
സംവിധായകന്‍ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ കൈപ്പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചതോടെ ശത്രുതയായി. ദിലീപ് സത്യവാങ്‌മൂലത്തിൽ പറൗന്നു.
ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിൻ്റ് ഔട്ടുമാണ്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ കൈപ്പറ്റി. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.