അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക രംഗത്തെ ബാധിക്കുന്ന നടപടികളിലേക്കില്ല,സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: തമിഴ്നാട് ആരോഗ്യമന്ത്രി
- പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ: ആകെ കേസുകൾ 345
- ടെസ്റ്റ് പോസിറ്റിവിറ്റി 12 കടന്നു, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 5797 പേർക്ക്
- അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്
രാജ്യതലസ്ഥാനത്ത് സ്ഥിതി മോശം; സ്വകാര്യ ഓഫീസുകള്‍ പൂട്ടുന്നു, വീണ്ടും വര്‍ക്ക് ഫ്രം ഹോമിലേക്ക്
കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്ക് ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാന്‍ നിര്‍ദേശം. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ഓഫീസുകള്‍ പകുതി ഹാജരിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മസി കമ്പനികള്‍, മൈക്രോഫിനാന്‍സ് ഓഫീസുകള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് ഓഫീസുകള്‍ എന്നിവയെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ബാറുകള്‍ എന്നിവയെല്ലാം നേരത്തെ തന്നെ അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
അടുത്ത ലേഖനം