അനുബന്ധ വാര്‍ത്തകള്‍
- നിർഭയ കേസ് പ്രതികളുടെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു, ഫെബ്രുവരി ഒന്നിന് പുലർച്ചെ 6 മണിക്ക് തൂക്കിലേറ്റും
- നിർഭയ കേസ്: മുകേഷ് സിങ്ങിനെ ദയാഹർജി രാഷ്ട്രപതി തള്ളി
- പൗരത്വ ഭേതഗതി നിയമം: സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ !
- ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹർജികൾ കേൾക്കില്ലെന്ന് ഒമ്പതംഗ ബെഞ്ച്
- നിർഭയക്കേസിലെ പ്രതികൾക്ക് മരണവാറന്റ്, 22ന് തൂക്കിലേറ്റും
പൗരത്വഭേദഗതിനിയമം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്ന് സൂചന. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
ഹർജികളിൽ കേന്ദ്രസർക്കാറിന് മറുപടി നൽകാനായി നാലാഴ്ച്ചത്തെ സമയമാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും ഭരണഘടനാ ബെഞ്ചിന് കൈമാറുന്നത്. ഭരണഘടനാ ബെഞ്ചിൽ ആരെല്ലാം അംഗങ്ങളാകുമെന്ന വിവരം ചീഫ് ജസ്റ്റിസ് ഉത്തരവിടും.
നിലവിൽ ശബരിമല,ജമ്മു കാശ്മീർ വിഷയങ്ങൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളത്‌ക്കൊണ്ട് പൗരത്വനിയമ ഭേദഗതി കേസ് നീണ്ട് പോകുമെന്ന് അഭിഭാഷകര്‍ ഇന്ന് ചൂണ്ടിക്കാട്ടി. എന്നാൽ വിഷയം അതീവപ്രാധാന്യമുള്ളതും ഗൗരവകരാമാണെന്നും ചൂണ്ടികാട്ടി മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. ഇക്കാര്യവും ചീഫ് ജസ്റ്റിസ് പരിഗണനയിലെടുക്കും.
പൗരത്വനിയമഭേദഗതിയിൽ സ്റ്റേ ഇല്ലെന്നും അസം,മണിപ്പൂർ വിഷയങ്ങൾ രാജ്യത്തെ മറ്റ് പരാതികളിൽ നിന്നും വ്യത്യസ്തമാണെന്നും അവ പ്രത്യേകമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം