അനുബന്ധ വാര്‍ത്തകള്‍
- ചൈനയുമായുള്ള ടെലികോം കരാറുകള്‍ ഇന്ത്യ റദ്ദാക്കി; ദേശീയപാത നിര്‍മാണ പദ്ധതികളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കി
- അരുണാചൽ അതിർത്തിയിലും സൈനിക സന്നാഹം ഒരുക്കി ചൈന, പ്രതിരോധം ആരംഭിച്ചതായി സൈന്യം
- 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ സഹായകമാകുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
- ചൈനീസ് സാമൂഹ്യ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി
- ആറിടങ്ങളിൽനിന്നും സൈനിക പിൻമാറ്റത്തിൽ രൂപരേഖയായി, പക്ഷേ പാംഗോങ്ങിൽനിന്നും പിൻമാറില്ലെന്ന് ഉറച്ച് ചൈന
പാംഗോങ്ങിൽ നിന്നും പിൻമാറ്റമില്ല: മറ്റ് ആറിടങ്ങളിൽ നിന്നും ചൈന പിന്മാറിയേക്കുമെന്ന് സൂചന
കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ഏഴിടങ്ങളിൽ ആറിടങ്ങളിൽ നിന്നും ഇരു സേനകളും പിന്മാറുന്നതിനായുള്ള പ്രാഥമിക രൂപരേഖയായി. അതേസമയം പാംഗോങ്ങ് തടാകത്തിനോട് ചേർന്ന് ചൈന കൈയ്യേറിയ മലനിരകളിൽ നിന്നും പിന്മാറാൻ ചൈന തയ്യാറായിട്ടില്ല. പ്രാഥമിക രൂപരേഖ തയ്യാറായിട്ടുണ്ടെങ്കിലും അതിർത്തിയിൽ ഇരു സേനകളും നേർക്കുനേർ തുടരുകയാണ്.
പാംഗോങ്ങ് തടാകത്തിനോട് ചേർന്നുള്ള എട്ടുമലനിരകളിൽ നാലാം മലനിരവരെ 8 കിലോമീറ്ററാണ് ചൈന കയ്യേറിയിരിക്കുന്നത്.കമാൻഡർ തലത്തിൽ 13 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിലും ഇവിടങ്ങളിൽ നിന്നും പിന്മാറില്ലെന്ന കടുംപിടിത്തത്തിലാണ് ചൈന. ഇന്ത്യ രണ്ടാം മലനിരകളിലേക്ക് പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈന കടുംപിടുത്തം തുടരുന്നതിനാൽ പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾ വേണ്ടിവന്നേക്കും. സേനാ പിന്മാറ്റത്തിന് മാസങ്ങൾ തന്നെ എടുത്തേക്കുമെന്നാണ് സൂചന.അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ ലഡാക്ക് സന്ദർശിക്കും. ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന സൈനികരെയും രാജ്‌നാഥ് സിങ് സന്ദർശിക്കും.