അനുബന്ധ വാര്‍ത്തകള്‍
- ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി: മൂന്ന് നാവികർ മരിച്ചു
- അബുദാബി സ്ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്
- ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ പാക് സംഘടന: ദേശ വിരുദ്ധശക്തികളുടെ പങ്ക് അന്വേഷിക്കുന്നതായി മുഖ്യമന്ത്രി
- പഞ്ചാബ് ലുധിയാന കോടതിയിൽ സ്ഫോടനം: രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
- കാബൂളിലെ ആശുപത്രിയിൽ സ്ഫോടനം, വെടിവെയ്പ്: 19 മരണം 50 പേർക്ക് പരിക്ക്
ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയ്ക്ക് കാരണം ഫ്രിയോൺ വാതകച്ചോർച്ച
നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൊട്ടിത്തെറി ആയുധങ്ങൾ കൊണ്ടോ യുദ്ധസാമഗ്രികൾ കൊണ്ടോ അല്ല, ഫ്രിയോൺ വാതകച്ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
എസി പ്ലാന്റിന്റെ മുകളിലെ മെസിലുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ കൃഷ്ണൻ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ സുരേന്ദ്ര കുമാർ, ചീഫ് പെറ്റി ഓഫീസർ എകെ സിംഗ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.