അനുബന്ധ വാര്‍ത്തകള്‍
- സ്കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് അണ്ണാ ഡിഎംകെയുടെ ബാനര്‍ വീണു; പിന്നാലെയെത്തിയ ടാങ്കർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
- എസ്ഐ അടക്കം രണ്ടു പേരെ വെട്ടി; ചെന്നൈയില്‍ ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- എഐഡിഎംകെ പരാജയപ്പെടുമോ ?; കടുത്ത തീരുമാനവുമായി രജനികാന്ത്
- 'ഭക്ഷണ സാധനങ്ങളില്‍ പല്ലി വീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്ന് പറഞ്ഞ് അത് ഭക്ഷിക്കാന്‍ തയ്യാറാകുമോ?': 'സര്‍ക്കാരി'നെ പിന്തുണച്ച രജനികാന്തിനെതിരെ എഐഎഡിഎംകെ
- 'സർക്കാർ' വിവാദം പുകയുന്നു: മുരുകദോസിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയെന്ന് സൺപിക്ച്ചേഴ്സ്
ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവ് അറസ്റ്റിൽ
ദിവസങ്ങളായി ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ചെന്നൈയില്‍ ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തില്‍ അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് ശുഭശ്രീയുടെ പിതാവ് രവി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്ലക്സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരാനുമാണ് കുടുംബത്തിന്റെ തീരുമാനം
ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതി അപകടത്തില്‍പ്പെട്ട് മരിച്ചത്.