മുട്ടത്തു വര്‍ക്കി - ജനങ്ങളുടെ എഴുത്തുകാരന്‍

ടി ശശി മോഹന്‍

book pataththa painkili- muttathu varkki
WDWD
മുട്ടത്തു വര്‍ക്കി എന്ന പ്രേമ ശില്പി

പ്രേമശില്‍പിയാണ് മുട്ടത്തു വര്‍ക്കി. ഒരു കാലത്ത് പ്രണയത്തിനും പ്രണയ സല്ലാപങ്ങള്‍ക്കും മുട്ടത്തു വര്‍ക്കിയുടെ മൊഴികളായിരുന്നു തുണയായിരുന്നത്. ആ കാലഘട്ടത്തിലെ യുവാക്കളുടെ സൗന്ദര്യ സങ്കല്‍പങ്ങളെ നിറം പിടിപ്പിച്ചിരുന്നതും അദ്ദേഹത്തിന്‍റെ എഴുത്തായിരുന്നു.

പില്‍ക്കാലത്ത് ചില ബുദ്ധിജീവികളും എഴുത്തുകാരും മുട്ടത്തു വര്‍ക്കിയുടെ രചനകളെ പൈങ്കിളി സാഹിത്യം എന്നുവിളിച്ച് ആക്ഷേപിച്ചു. ആ ആക്ഷേപം പക്ഷെ അദ്ദേഹത്തിന്‍റെ കൃതികളുടെ പ്രസക്തിയും ലാളിത്യവും ശതഗുണീഭവിപ്പിക്കുകയാണുണ്ടായത്.

പട്ടുതൂവാല, അഴകുള്ള സെലീന, പാടാത്ത പൈങ്കിളി, ഇണപ്രാവുകള്‍, കരകാണാക്കടല്‍, അക്കരപ്പച്ച , മൈലാടും കുന്ന് തുടങ്ങിയ മുട്ടത്തു വര്‍ക്കിയുടെ ഒട്ടേറെ കഥകള്‍ ജനപ്രിയ സിനിമകളായി മാറിയിട്ടുണ്ട്.

ആത്മാഞ്ജലിയാണ് കവിതാ സമാഹാരം കല്യാണരാത്രി ചെറുകഥാ സമാഹാരവും.മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ഇപ്പോല്‍ മലയാള കഥാനോവല്‍ സാഹിത്യത്തിന് വര്‍ഷം തോറും അവാര്‍ഡ് നല്‍കുന്നുണ്ട്.

ജീവിക്കുക, എഴുതുക എന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ ജീവിത ദര്‍ശനം. അദ്ദേഹം ജീവിച്ചു, എഴുതി, ധാരാളം കുട്ടികളുണ്ടായി ; ധാരാളം കൃതികളും !

WEBDUNIA|
ഇടത്തരക്കാരായ ദരിദ്ര ക്രിസ്ത്യാനികളുടെ ദീന ദൈന്യതകളും പണക്കാരുടെ ക്രൂര അതിക്രമങ്ങളും അവതരിപ്പിച്ച് വായനക്കരെ വികാരതരളിതരും അവേശഭരിതരുമാക്കാന്‍ മുട്ടത്തു വര്‍ക്കിക്ക് കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :