പൊന്‍‌കുന്നം വര്‍ക്കി-എഴുത്തിന്‍റെ വിപ്ലവം

പീസിയന്‍

Ponkunnam varkki
WDWD
പള്ളിമേടകള്‍ മുതല്‍ ദിവാന്‍ ബംഗ്ളാവുവരെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റായിരുന്നു പൊന്‍കുന്നം വര്‍ക്കി. സ്വാതന്ത്രസമരത്തിന്‍റെ തീച്ചൂളയും, സര്‍. സി.പി ഭരണത്തിന്‍റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെയുള്ള രോഷവും ക്രൈസ്തവ സഭയിലെ അനാചാരങ്ങളോടുള്ള കലാപവുമായിരുന്നു വര്‍ക്കിയുടെ സാഹിത്യജീവിതം.

ഒരു കാലഘട്ടത്തിന്‍റെ രോഷം തൂലികയിലേക്കാവാഹിച്ച എഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി. പള്ളിയുടെയും സഭാമേലധ്യക്ഷന്‍ മാരുടെയും കൊള്ളരുതായ്മകള്‍ക്ക് നേരെ നിശിത വിമര്‍ശനങ്ങളാണ് വര്‍ക്കി നടത്തിയത്. എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കഥകള്‍.

പിന്നിട് അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിതവര്‍ഗത്തിനും എതിരായി വിശ്രമമില്ലതെ ചലിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ തൂലിക. വര്‍ക്കിയുടെ കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാരി വര്‍ഗത്തേയും വിറളി പിടിപ്പിക്കുകതന്നെ ചെയ്തു.

2004 ജൂണ്‍ 2 ന് ആയിരുനന്നു നല്ലവനായ ആ ധിക്കാരിയുടെ മരണം.

ആലപ്പുഴ ജില്ലയിലെ എടത്വായില്‍ 1910-ലാണ് വര്‍ക്കിയുടെ ജനനം. മലയാളം ഹയറും വിദ്വാനും പാസായ ശേഷം അധ്യാപകനായി. 1939ല്‍ തിരുമുല്‍ക്കാഴ്ച (ഗദ്യകവിത)യുമായാണ് വര്‍ക്കി സഹിത്യ രംഗത്തേക്ക് കടന്നുവന്നത്. ഈ കൃതിക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :