അഗ്നി നക്ഷത്രമായി നെരൂദ

WEBDUNIA|
1925 ല്‍ നോബല്‍ സമ്മാനം നേടിയ ഗബ്രിയേല മിസ്ട്രല്‍ എന്ന അധ്യാപികയാണ് നെരൂദയിലെ കവിയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്. 1924 ല്‍ ആണ് നെരൂദ തന്‍റെ തന്നെ ആദ്യത്തെ കവിതാസമാഹാരമായ ഇരുപത് പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും പ്രസിദ്ധീകരിച്ചത്. ഇതാകട്ടെ അക്കാലത്തെ ജനകീയ കാവ്യങ്ങളായി മാറുകയും ചെയ്തു.

വിടവാങ്ങല്‍

1971 ല്‍ നെരൂദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അടിമത്തത്തിനെതിരെ സാമ്രാജ്യത്തത്തിനെതിരെ, യുദ്ധത്തിനും കലാപങ്ങള്‍ക്കുമെതിരെ, ഒച്ചവെക്കുകയും, മര്‍ദ്ദിതരുടെയും തൊഴിലാളികളുടെയും ഉന്നതിക്കുവേണ്ടി പാടുകയും ചെയ്ത വിശ്വമഹാകവി നെരൂദക്ക് പക്ഷെ സ്വന്തം നാട്ടില്‍ ഈ ഛിദ്രശക്തികള്‍ വേരോടുന്നതു കണ്ട് വേദനിച്ചു മരിക്കാനായിരുന്നു വിധി.

രക്താര്‍ബുദത്തെ തുടര്‍ന്ന് 1973 സെപ്റ്റംബര്‍ 23 ന് ആ വിശ്വമഹാകവി ലോകത്തോട് യാത്രപറഞ്ഞു.

കവിതകളെയും ഓര്‍മ്മക്കുറിപ്പുകളെയും വേര്‍തിരിക്കുന്ന നേര്‍ത്ത അതിരുകള്‍ പലപ്പോഴും അപ്രസക്തമാണ്. ചിന്ത കവിതയാക്കുകയും കവിതയിലൂടെ ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍, കവി- അതാണ് നെരൂദ. അങ്ങനെയൊരാള്‍ക്കേ നെരൂദയാകാനുമാവൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :