സഞ്ജയന്‍ന് എന്ന ക്രാന്തദര്‍ശി

മംഗലാട്ട് രാഘവന്‍

WEBDUNIA|

തികച്ചും ക്രാന്തദര്‍ശിയായ കവിയായിരുന്നു സഞ്ജയന്‍

""ഭാവിയിലേക്കൊരുനോട്ടം'' എന്ന പ്രഖ്യാത ലേഖനത്തില്‍ കവികള്‍ വാക്കുകളുടെ അര്‍ത്ഥത്തില്‍ നിന്നുമാത്രമല്ല വാക്കുകളില്‍ നിന്നും മോചനം നേടി പ്രകൃതി പ്രതിഭാസങ്ങളെ അതതിന്‍റെ ശബ്ദത്തിലൂടെയും ഒടുവില്‍ അതുപോലുമില്ലാതെ ശുദ്ധ വെള്ളത്താളുകളിലൂടെയും ആവിഷ്ക്കരിക്കുന്നതായി വിഭാവനം ചെയ്തിട്ടുണ്ട്.

ആശ്ചര്യകരമെന്നു പറയട്ടെ പില്‍ക്കാലത്ത് ഇങ്ങിനെ ഒരു പുസ്തകം യൂറോപ്പില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് ഒരു കൗതുക വാര്‍ത്ത വരികയുണ്ടായി. ഇതുമായി ബന്ധപ്പെടുത്തി സഞ്ജയന്‍റെ ക്രാന്തദര്‍ശിത്വത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമിയില്‍ ഒരു കുറിപ്പെഴുതിയിരുന്നു.

സഞ്ജയന്‍റെ ക്രാന്തദര്‍ശിത്വത്തെക്കുറിച്ചാണെങ്കില്‍ ഹാസ്യാഞ്ജലിയിലെ അവസാനത്തെ കവിതയായ മിസ്സ് ദുനിയാവിന്‍റെ കൈയിലെ പ്രവചനങ്ങള്‍ എത്രമാത്രം ശരിയായി വരുന്നുണ്ടെന്ന് നമ്മുടെ ഇന്നത്തെ ചുറ്റുപാടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

നാടുനീളെകുട്ടച്ചോറായ് ചെന്നിണമൊഴുകും
വീടുകളെകൊള്ളിച്ചു ചാമ്പലാക്കിതീര്‍ക്കും
ചെങ്കൊടിനിവര്‍ന്ന് കാറ്റിലാടുമൊട്ടുകൂട്ടര്‍
തോക്കില്‍ നിന്ന് ചാക്കലറിച്ചാടി വീഴുമെങ്ങും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :