അഗ്നി നക്ഷത്രമായി നെരൂദ

WEBDUNIA|
മാനവികതയുടെ; വിപ്ളവത്തിന്‍റെ കവി

സ്പെയിനിലദ്ദേഹം ചെലവഴിച്ച കാലത്ത്, രാഷ്ട്രീയ അട്ടിമറികളും അധിനിവേശങ്ങളും അടിച്ചമര്‍ത്തലുകളും നെരൂദ കണ്ടു. മുസ്സോളിനിയും ഹിറ്റ്ലറും നേതൃത്വം നല്‍കുന്ന ഫാസിസ്റ്റുകള്‍ സ്പെയിനിലെ തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതു കണ്ടു.

തന്‍റെ ആത്മമിത്രങ്ങളായ മഹാകവി ലോര്‍ക്കയേയും സാംസ്കാരിക പ്രവര്‍ത്തക രേയും ഫാസിസ്റ്റുകള്‍ കൊല്ലുന്നത് കണ്ടു.

ജീവിതത്തിന്‍റെ ദുരന്താനുഭവങ്ങള്‍ എന്നപോലെ പ്രകൃതിയുടേയും നാടിന്‍റേയും പ്രേമത്തിന്‍റേയും സൗന്ദര്യം വാഴ്ത്താനും നെരൂദക്ക് കഴിഞ്ഞു. സമരവീര്യമാര്‍ന്ന കവിതകളാണ് പക്ഷെ നെരൂദയെ വിശ്വമാനവ കവിയാക്കി വളര്‍ത്തിയത്.

മാനവികതയുടെ മഹാകവിയെന്നും വിപ്ളവത്തിന്‍റെ മഹാകവിയെന്നും നെരൂദയെ വിശേഷിപ്പിക്കുന്നു. മാര്‍ക്സിയന്‍ ആദര്‍ശത്തിന്‍റെ പൊന്‍ നൂലിഴകളായിരുന്നു അദ്ദേഹത്തിന്‍റെ കവിതാ മുത്തുകളെ കൂട്ടിയിണക്കി മനുഷ്യസ്നേഹത്തിന്‍റെ ഹാരമാക്കി മാറ്റിയത്.

കാന്‍റോ ജനറല്‍

മഹാഭാരതത്തിനും മറ്റു ഇതിഹാസ കാവ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ബൃഹദ്കാവ്യമാണ് നെരൂദയുടെ കാന്‍റേ ജനറല്‍. മാനവരാശിയുടെ പ്രത്യേകിച്ച് അമേരിക്കയിലെ മനുഷ്യരുടെ സാമൂഹിക ചരിത്രമാണ് ഈ കൃതിയുടെ ഇതിവൃത്തം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :