ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.

എന്‍റെ ആദ്യത്തെ പുസ്തകം- കുഞ്ഞുണ്ണി

WEBDUNIA|
പ്രസിലെ ഫോര്‍മാന്‍ രാമന്‍ നായര്‍ പുസ്തകത്തിന്‍റെ വലിപ്പം ഇങ്ങനെയാക്കുകയാണ് ചെലവ് കുറയാന്‍ നല്ലത് എന്ന് നിര്‍ദ്ദേശിച്ചു . പുസ്തകം ഇങ്ങനെയാണ് അടിച്ചത് എന്നതിനാല്‍ വെറും രണ്ടണക്ക് (ഇന്നത്തെ പന്ത്രണ്ട് പൈസ)പുസ്കകം വില്‍ക്കാന്‍ കഴിഞ്ഞു.

പുസ്കകത്തിന്‍റെ ആയിരം കോപ്പി അച്ചടിച്ചു. എത്ര വലിയ സാഹിത്യകാരന്മാരുടെ പുസ്കകവും ആയിരം കോപ്പിയെ അടിക്കുക പതിവൂളളൂ. രണ്ടോമൂന്നോ കൊല്ലം കൊണ്ടേ ചെലവാകാറുമുളളൂ. എന്‍റെ പുസ്കകത്തിന്‍റെ തൊളളായിരത്തി എണ്‍പത് കോപ്പിയും ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൊണ്ട് വിറ്റ് കാശ് കിട്ടി.

വാങ്ങിയവര്‍ക്ക് ആര്‍ക്കും തന്നെ ഒരു പൈസപോലും കമ്മീഷന്‍ കൊടുക്കേണ്ടി വന്നില്ല. പത്ത് കോപ്പി ഞാന്‍ അന്നത്തെ ഏറ്റവും വലിയ പുസ്ക ക കച്ചവടക്കാരായ കോഴിക്കോട്ടെ മിഠായി തെരുവിലുളള പി. കെ. ബ്രദേഴ്സില്‍ വില്‍പ്പനയ്ക്കു കൊടുത്തു.

ഒരെണ്ണം വീട്ടിലേക്കും ഒരെണ്ണം അച്ഛന്‍റെ ഇല്ലത്തേക്കും അയച്ചുകൊടുക്കുകയുണ്ടായി. പുസ്കകം നന്നായില്ല എന്നും അതിലെ കവിതകള്‍ നന്നായിട്ടില്ല എന്നും എന്‍റെ വലിയ ഓപ്പോളും ഇല്ലത്തെ ശ്രീദേവിയും ആയിടെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പറയുകയുണ്ടായി.

പത്തു പുസ്കകം ഞാന്‍ ഒറ്റപ്പാലത്തുളള ഒരു മുറുക്കാന്‍ പീടികയിലാണ് കൊടുത്തത്. ആ മുറുക്കാന്‍ പീടിക താല്‍ക്കാലികമായി ഉണ്ടായതായിരുന്നു, കേരള സാഹിത്യ പരിഷത്തിന്‍റെ ഒരു മഹാ സമ്മേളനം ഒറ്റപ്പാലത്ത് നടന്ന സ്ഥലത്ത്

അന്ന് ഇന്ത്യയിലെ വൈസ് പ്രസിഡന്‍റോ, പ്രസിഡന്‍റോ ആയിരുന്ന സര്‍. എസ്. രാധാകൃഷ്ണനായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍. സമ്മേളനത്തില്‍ മഹാകവി വളളത്തോള്‍ നാരായണമേനോന്‍ തൊട്ട് അന്ന് ജീവിച്ചിരുന്ന പ്രശസ്തരായ എല്ലാ കവികളും പങ്കെടുത്തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :