കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ മരിച്ചത് 124 പേർ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (21:26 IST)
തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കാട്ടാനകളുടെ ആക്രമണത്തിൽ 124 പേർ മരിച്ചു. ഏറ്റവുമധികം കൊല്ലപ്പെട്ടത് 2016-17 വർഷത്തിലാണ് - 33. 2018-19 - ൽ 27 പേരും മരിച്ചു.

അതെ സമയം രാജ്യത്തോട്ടാകെ 2014 മുതൽ 2020 ഡിസംബർ 31 വരെ കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവർ 3310 പേരാണ്. ഒഡീഷയിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ മരിച്ചത് - 589 പേർ.

തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിൽ മരിച്ചത് 562 പേരും. അസമിൽ 479 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ ഛത്തീസ്‌ഗഡിൽ 413 പേരും ജാർഖണ്ഡിൽ 480 പേരുമാണ് മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :