അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, ഗൾഫ് മേഖലയിൽ ഈ ആഴ്ച പരീക്ഷ ഇല്ല
- പ്രശ്ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍
- സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു
- ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ
- ട്യൂഷന് അധ്യാപകന് പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്
സതീശൻ എതിർത്ത വയനാട് തുരങ്കപാത നിർമാണം ഇന്നുമുതൽ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എതിർത്ത പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്കു അടുക്കുന്നത്
VD Satheesan
വയനാടിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ സുപ്രധാന ചുവടുവയ്പ്പായ പാറ തുരക്കൽ ഇന്നുമുതൽ. പകൽ 11 നു ആനക്കാംപൊയിൽ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എതിർത്ത പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്കു അടുക്കുന്നത്. വികസന പദ്ധതികളെ എതിർക്കുമെന്ന യുഡിഎഫ് പ്രഖ്യാപിത നിലപാടിനു ഏൽക്കുന്ന പ്രഹരം കൂടിയാണിത്.
ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. കിഫ്ബിയിൽ 2,043 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി. ഓഗസ്റ്റ് 31 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണം ഉദ്ഘാടനം ചെയ്തത്.