അനുബന്ധ വാര്‍ത്തകള്‍
- ട്യൂഷന് അധ്യാപകന് പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്
- പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്
- പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം
- സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം
- പെണ്മക്കള്ക്ക് വിഷം കൊടുത്ത ശേഷം അച്ഛന് ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു
ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ
കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിൽ പരിശീലകനാണ് അജ്മൽ
രണ്ട് യുവതികളെ ഒരേസമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിൽ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിക്കാരായ രണ്ട് യുവതികൾ പറയുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ഒരേസമയം രണ്ട് യുവതികളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. എന്നാൽ യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ട് പേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന വിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകി. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.