വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

VD Satheesan
VD Satheesan
ശ്രീനു എസ്| Last Modified വെള്ളി, 15 മെയ് 2026 (20:28 IST)
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സുരക്ഷാ രീതികളില്‍ മാറ്റം വരുത്തുമെന്ന് സൂചന നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോര്‍ട്ട് വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങള്‍ ആവശ്യമില്ലെന്നും നിയുക്ത മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ വിഡി സതീശന്‍ സുരക്ഷാ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പോലീസും എസ്‌കോര്‍ട്ടും ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. ജീവന് ഭീഷണിയായ സാഹചര്യം കണക്കിലെടുത്താണ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

ഏഴ് വാഹനങ്ങളുടെ വലിയ സംഘത്തിലാണ് പിണറായി യാത്ര ചെയ്തിരുന്നത്. പോലീസ് സംഘത്തില്‍ മുപ്പത് മുതല്‍ നാല്പത് വരെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. കൂടാതെ കമാന്‍ഡോകളുടെ ഒരു സ്‌ട്രൈക്കര്‍ ഫോഴ്സും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :