അനുബന്ധ വാര്‍ത്തകള്‍
- ശബരിമല നട അടയ്ക്കാന്‍ ഇനി മൂന്നുദിവസങ്ങള്‍ മാത്രം
- കോഴിക്കോട് 51 പേരില്‍ നടത്തിയ പഠനത്തില്‍ 38 പേരിലും ഒമിക്രോണ്‍ സാനിധ്യം!
- സംസ്ഥാനത്തെ ടിപിആര്‍ 30ശതമാനത്തിനുമുകളില്‍; എറണാകുളത്തും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
- അടിച്ചു മോനെ..! ക്രിസ്മസ്-പുതുവത്സര ബംപര്‍ കോട്ടയത്ത് വിറ്റ ടിക്കറ്റിന്; 12 കോടി നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം
- ഒമിക്രോണില്‍ മണവും രുചിയൊന്നും നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി
ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ല: സർക്കാരിനെതിരെ വിഡി സതീശൻ
കോട്ടയത്ത് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പിനാകുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കോട്ടയത്തെ അരുംകൊല സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിനെ നിയന്ത്രിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. പൊലീസിലെ ഉന്നതർ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ഇപ്പോൾ പതിവാണെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.
ക്രിമിനലുകളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൻ്റെ പരിണിത ഫലമാണിത്. ഇങ്ങനെ പോയാൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.