അനുബന്ധ വാര്‍ത്തകള്‍
- India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
- What is Bilkis Bano Case: ഹിന്ദുത്വ തീവ്രവാദത്തിനു ഇരയായ ബില്‍ക്കിസ് ബാനു; വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചത്
- ATM Cash Withdrawal Rule Change: ഏത് എടിഎമ്മില്‍ നിന്നും ഓടിക്കയറി കാശ് വലിക്കരുത്; ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍
- മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു
- 'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്
അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ ഉത്തരവ്
മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനെതിരെയുള്ള നിരോധനം 2024-25 അധ്യയന വര്‍ഷത്തിലും കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ബാലാവകാശ കമ്മിഷന്. ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാറും അംഗം ഡോ. വില്‍സണും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ നിലവിലുള്ള ഉത്തരവുകള്‍ എത്രത്തോളം പാലിക്കപ്പെടുന്നുവെന്ന് വിശകലനം ചെയ്യണം
നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഹൈക്കോടതി വിധി പാലിക്കുന്നുണ്ടെന്ന് റീജണല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം
സ്വകാര്യ ട്യൂഷന് സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി നിയന്ത്രിക്കണം.ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് മേധാവി നടപടി സ്വീകരിക്കണം.
ബാലാവകാശ കമ്മിഷന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഈ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കുട്ടികളുടെ അവധിക്കാല അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ നടപടികള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മിഷന് ഊന്നിപ്പറഞ്ഞു.