അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയായ യുവതിയെ കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി
- ക്ഷേത്രത്തിൽ ബഹളമുണ്ടാക്കിയ മാതാവിനെ മകൻ മർദ്ദിച്ചു കൊന്നു
- ടിപി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഠിന തടവ്, ഒരു ഇളവും പാടില്ലെന്ന് ഹൈക്കോടതി
- മകനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
- മാനസിക നില തകരാറിലായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്
തിരുവനന്തപുരം: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. നെടുമങ്ങാട് ആനാട് ചാരുവിളാകത്ത് വീട്ടിൽ അരുണിനെയാണ് (30) കോടതി ശിക്ഷിച്ചത്.
2016 സെപ്തംബർ പതിനാലിനായിരുന്നു ആനാട് സ്വദേശി അശോകൻ കൊല്ലപ്പെട്ടത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അശോകന്റെ ഭാര്യ രമാ ദേവിക്കും ഒരു ലക്ഷം രൂപ മകൾ അശ്വതിക്കും നൽകാനാണ് കോടതി വിധി.
അച്ഛനും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മകൻ പിതാവിന്റെ നെഞ്ചിൽ ചവിട്ടുകയും തല ചുവരിൽ ചേർത്ത് വച്ച് ഇടിക്കുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. കുഴഞ്ഞു വീണ അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2016 സെപ്തംബർ പതിനാലിനായിരുന്നു ആനാട് സ്വദേശി അശോകൻ കൊല്ലപ്പെട്ടത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അശോകന്റെ ഭാര്യ രമാ ദേവിക്കും ഒരു ലക്ഷം രൂപ മകൾ അശ്വതിക്കും നൽകാനാണ് കോടതി വിധി.
അച്ഛനും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മകൻ പിതാവിന്റെ നെഞ്ചിൽ ചവിട്ടുകയും തല ചുവരിൽ ചേർത്ത് വച്ച് ഇടിക്കുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. കുഴഞ്ഞു വീണ അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.