അനുബന്ധ വാര്‍ത്തകള്‍
- 'രാജ്യത്തെ മുഴുവൻ കർഷകരും നിയമത്തിന് എതിരാണ്': സമരഭൂമിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
- വാളയാര്‍ കേസ്: രണ്ടുപ്രതികളെ പോസ്കോ കോടതി റിമാന്‍ഡ് ചെയ്തു
- സ്പീക്കറെ മാറ്റണം എന്ന പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ
- മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ചത് ഭക്ഷണവും വെള്ളവും കിട്ടാതെ: ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിൽ
- പ്രചരണ ചുമതല ഏറ്റെടുക്കാം. മത്സരിയ്കാനില്ലെന്ന് കെ സുരേന്ദ്രൻ
കൊവിഡ് കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3149 കോടിയുടെ വിറ്റുവരവ്
കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്.
കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് ആണ് ഇതില്‍ മുന്‍നിരയിലുള്ളത്. കെഎസ്ഡിപി 2019-20 ല്‍ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. കോവിഡ് ആശങ്കയായി കേരളത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ സ്ഥാപനം ശ്രദ്ധയൂന്നി.