അനുബന്ധ വാര്‍ത്തകള്‍
- ട്രെയിനുകളുടെ വൈകിയോട്ടം; ഉന്നതതല യോഗം ഇന്ന്
- ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനിലെ പത്ത് ട്രെയിനുകൾ ഓടില്ല
- ഇന്ന് റദ്ദാക്കിയ പ്രധാന പാസഞ്ചര്‍, മെമു ട്രെയിനുകൾ ഇവയാണ്
- റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണി; ബുധനാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
- പ്രളയക്കെടുതി; 28 ട്രെയിനുകൾ പൂർണ്ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
എംപിമാർ പറഞ്ഞത് തെറ്റ്; ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ
എംപിമാർ പറഞ്ഞത് തെറ്റ്; ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ
ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ. സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.
അതേസമയം, ദൈനംദിനയാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ച് മിനിറ്റിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ട്രെയിനുകളുടെ വൈകിയോട്ടത്തിനെതിരെ എംപിമാര്‍ പ്രതിഷേധമുയർത്തുകയും തുടർന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എംപിമാരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.
യോഗത്തിന് ശേഷം ദൈനംദിന ട്രെയിനുകള്‍ വൈകില്ലെന്ന ഉറപ്പ് കിട്ടിയെന്ന് എംപിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ 210 കി.മി ട്രാക്ക് നവീകരിക്കാനുണ്ടെന്നും അതില്‍ 54 കി.മീറ്ററിലെ ജോലികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും റെയില്‍വേ വിശദീകരിക്കുന്നു.