അനുബന്ധ വാര്‍ത്തകള്‍
- ഷേവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാറുണ്ടോ ? അറിയു !
- സൂത്രപ്പണികളോട് താൽപര്യമില്ല, ഇവർ സ്ട്രെയിറ്റ് ഫോർവേഡ് ആയിരിയ്കും !
- ഫ്രാന്‍സില്‍ പുതിയ നിയമം: എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണം, ബഹുഭാര്യത്വം അനുവദിക്കില്ല
- കുടുംബശ്രീയുടെ മാസ്ക് വണ്ടി ഡിസംബര്‍ 11വരെ കാസര്‍കോട് ജില്ലയില്‍ ഓടും; ഒരു കവറില്‍ ആകര്‍ഷണീയമായ 30രൂപയുടെ രണ്ടുമാസ്കുകള്
- വെസ്പ ഇലക്ട്രിക് സ്കൂട്ടറുമായി പിയജിയോ, അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്
ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.