അനുബന്ധ വാര്ത്തകള്
- വിവാഹത്തിനുള്ള സ്വർണമടക്കം പണയം വെച്ചു, ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി
- പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
- ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
- ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം
- ഒതളങ്ങ തിന്നു ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു
യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത
നെടുമങ്ങാട് : ഇരുപത്തിനാലുകാരനായ യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത. കാട്ടാക്കട പൂഞ്ഞംകോട് ശ്രീകൃഷ്ണ വിലാസം ഹരികൃപയിൽ അനന്തനാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നെടുമങ്ങാട് മുല്ലശേരി കല്ലയം തേറക്കോട് പാറക്കുളത്തിൽ കണ്ടെത്തിയ ഇയാളുടെ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കൂലിപ്പണിക്കാരനായ ഇയാളുടെ ആക്ടീവ സ്‌കൂട്ടർ പാറക്കുളത്തിനരികിൽ കണ്ടെത്തിയതിൽ സംശയം തോന്നിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ എന്നാണു പ്രാഥമിക നിഗമനം. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് സംസാരം. ഇയാൾ ഇവിടെ ഇടക്കിടെ കറങ്ങി നടക്കാറുണ്ടെന്നും പാറയുടെ മുകളിൽ കയറി ഇരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
നെടുമങ്ങാട് മുല്ലശേരി കല്ലയം തേറക്കോട് പാറക്കുളത്തിൽ കണ്ടെത്തിയ ഇയാളുടെ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കൂലിപ്പണിക്കാരനായ ഇയാളുടെ ആക്ടീവ സ്‌കൂട്ടർ പാറക്കുളത്തിനരികിൽ കണ്ടെത്തിയതിൽ സംശയം തോന്നിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ എന്നാണു പ്രാഥമിക നിഗമനം. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് സംസാരം. ഇയാൾ ഇവിടെ ഇടക്കിടെ കറങ്ങി നടക്കാറുണ്ടെന്നും പാറയുടെ മുകളിൽ കയറി ഇരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.