അനുബന്ധ വാര്‍ത്തകള്‍
- തിരൂരില്‍ രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു
- കാസര്‍കോട് രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു
- പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി
- കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമം; വലഞ്ഞ് ജനം
- സർക്കാർ ജീവനക്കാർ പണിമുടക്കരുത്: സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി; എതിര്‍ത്ത് സി.ഐ.ടി.യു.
അഖിലേന്ത്യാ പണിമുടക്ക് ഇന്നും തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാതിരിക്കാന്‍ ഡയസ്നോണ്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാരുടെ സംഘടനകള്‍. സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി 12 മണിവരെയാണ് ദ്വിദിന അഖിലേന്ത്യാ പണിമുടക്ക്. കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രഖ്യാപനത്തെ സി.ഐ.ടി.യു. എതിര്‍ത്തു. പണിമുടക്കിനോട് സഹകരിക്കണമെന്ന് സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന് അഭ്യര്‍ത്ഥിച്ചു.