അനുബന്ധ വാര്‍ത്തകള്‍
- കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും
- ഇത് അതിജീവനത്തിന്റെ പെൺമുഖം; റാംപിൽ വിസ്മയിപ്പിച്ച് ഹനാൻ
- അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ
- മഴയിൽ നേരിയ ശമനം; ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു, 2400 അടി എത്തുന്നതിന് മുമ്പ് ഡാം തുറക്കേണ്ടതില്ല
- തൊടുപുഴ കൂട്ടക്കൊലയ്ക്കു പിന്നില്‍ മന്ത്രവാദത്തിലെ തര്‍ക്കം; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക് - കൃത്യം നടത്തിയത് ഒന്നിലേറെ പേരെന്ന് നിഗമനം
കാലവർഷക്കെടുതി; എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ രണ്ടാഴ്‌ചത്തേക്ക് നീട്ടിവെയ്‌ക്കും
കാലവർഷക്കെടുതി; എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ രണ്ടാഴ്‌ചത്തേക്ക് നീട്ടിവെയ്‌ക്കും
ഇത്തവണ കാലവർഷം ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് കുറേയേറെ സ്‌കൂളുകൾക്ക് റെഗുലർ ക്ലാസ് നഷ്‌ടമായതിനാൽ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കും. പരീക്ഷകൾ അടുത്ത മാര്‍ച്ച് ആറിന് തുടങ്ങി 27നകം അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് എസ് എസ്എല്‍സി കലണ്ടര്‍ തയ്യാറാക്കിയത്. പ്ലസ്ടു പരീക്ഷകളും ഇതേ ദിവസം നടത്താനായിരുന്നു തീരുമാനം.
എന്നാൽ, കാലാവസ്ഥ മോശമായതിനാൽ അധിക ജില്ലകളിലേയും സ്‌കൂളുകൾ ദിവസങ്ങളോളം പൂട്ടിയിട്ടിരുന്നു. ഇതോടെ പരീക്ഷ ആകുമ്പോഴേക്കും പാഠങ്ങൾ തീർക്കാൻ കഴിയാത്ത അവസ്ഥ ആയതുകൊണ്ടാണ് പരീക്ഷകൾ മാറ്റാനുള്ള തീരുമാനങ്ങൾ എടുത്തത്.
മാര്‍ച്ച് ആറിന് നടക്കാനിരുന്ന പത്താംതരത്തിലെ പൊതുപരീക്ഷ മാര്‍ച്ച് ഇരുപതിന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കുന്ന രീതിയിലാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ നാലര ലക്ഷത്തില്‍പ്പരം കുട്ടികളാണ് എസ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. നാല് ലക്ഷത്തിലധികം പേര്‍ പ്ലസ്ടു പരീക്ഷയും എഴുതുന്നുണ്ട്.