അനുബന്ധ വാര്‍ത്തകള്‍
- സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്: പിണറായി വിജയന്
- Sitaram Yechury: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
- സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; എം.വി.ഗോവിന്ദന് ഡല്‍ഹിയിലേക്ക്
- നെഞ്ചിൽ അണുബാധ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം
- സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും. എയിംസിനാണ് മൃതദേഹം പഠനത്തിനായി വിട്ടു നല്‍കുന്നത്. മൃതദേഹം ഇന്നും എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. 14ാം തീയതി ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സീതാറാം യെച്ചൂരി.
യെച്ചൂരിയുടെ മരണവാര്‍ത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കള്‍ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ എത്തി. ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്. 2015ലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. 2005 മുതല്‍ 17 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു.