അനുബന്ധ വാര്‍ത്തകള്‍
- സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
- ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്: തെളിവുനല്കാനായില്ല, കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
- ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമം; കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
- ശബരിമല സ്വര്‍ണക്കൊള്ളകേസ്: എ പദ്മകുമാറിന് ജാമ്യം, ജയില്‍ മോചിതനാകില്ല
- മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്
ജാമ്യമില്ല: സംവിധായകന് രഞ്ജിത്തിന് തിരിച്ചടി
സംവിധായകന് രഞ്ജിത്തിന് തിരിച്ചടി. തിങ്കളാഴ്ച വരെയാണ് ലൈംഗിക പീഡനപരാധിയില് സംവിധായകന് രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിഎംജെ കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഗുരുതര കുറ്റകൃത്യം എന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം. അതേസമയം രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
കരള്‍ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നും നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. കസ്റ്റഡി നീട്ടിയതോടെ രഞ്ജിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവാനിലായിരിക്കും പോലീസ് തെളിവെടുക്കുന്നത്. ജനുവരി 9 ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി.
രഞ്ജിത്തിനെ കാണാന്‍ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വച്ച് കാര്‍ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. നടിയുടെ രഹസ്യമൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.