അനുബന്ധ വാര്‍ത്തകള്‍
- സനൂപിനെ കുത്തിയത് നന്ദനെന്ന് പരിക്കേറ്റവരുടെ മൊഴി; നാല് അർഎസ്എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു
- അന്താരാഷ്ട്ര സഹായത്തോടെ പ്രതിപക്ഷം യുപിയിൽ കലാപത്തിന് ശ്രമിക്കുന്നു- യോഗി ആദിത്യനാഥ്
- സനൂപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്സുകാർ; ആർഎസ്എസും കോൺഗെഅസും കൊലക്കത്തി താഴെവയ്ക്കാൻ തയ്യാറാവണമെന്ന് കോടിയേരി
- ഞങ്ങൾ സ്വയം പ്രതിരോധിച്ചോളാം: ദളിതർക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി നൽകണമെന്ന് ചന്ദ്രശേഖർ ആസാദ്
- ട്രംപിന് കൊവിഡ് ബാധ: എതിര് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം ഇങ്ങനെ
സനൂപ് വധക്കേസിലെ മുഖ്യപ്രതി പിടിയിൽ
തൃശൂർ: സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിലെൊന്നാം പ്രതി നന്ദനെ പോലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.തൃശ്ശൂർ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂരിലെ ചിലയിടങ്ങളിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്കടിച്ച് വീഴ്‌ത്തുകയും ചെയ്‌തത് നന്ദനാണ്. ഇയാൾ രണ്ട് മാസം മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
നന്ദൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടർന്ന് ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
അടുത്ത ലേഖനം