അനുബന്ധ വാര്‍ത്തകള്‍
- അമിത് ഷായുടെ സന്ദർശനം, തിരുവനന്തപുരത്ത് ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തന്ത്രിയെ ദ്വാരപാലക ശില്പ കേസിലും പ്രതിയാക്കും
- തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന അഖില്‍ മാരാര്‍ കോണ്‍ഗ്രസിനൊപ്പം; സതീശന്റെ 'സ്പെഷ്യല്‍ ഗസ്റ്റ്'
- സര്‍ക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി
- പാലക്കാട്ട് രണ്ടാനമ്മയുടെ ക്രൂരത; കിടക്ക നനയ്ച്ചതിന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചൂടുചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചു
പോറ്റിയെ കയറ്റിയത് തന്ത്രി? അന്വേഷണം മുന്‍ യുഡിഎഫ് സര്‍ക്കാരിലേക്കും !
പോറ്റിയും തന്ത്രിയും തമ്മില്‍ 2004 മുതലുള്ള ബന്ധമാണ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതോടെ അന്വേഷണം ഉന്നതരിലേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. തന്ത്രിയും പോറ്റിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
പോറ്റിയും തന്ത്രിയും തമ്മില്‍ 2004 മുതലുള്ള ബന്ധമാണ്. ബെംഗളൂരുവിലെ ശ്രീരാംപുര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. എ.പദ്മകുമാര്‍ നേരത്തെ പറഞ്ഞ 'ദൈവതുല്യന്‍' തന്ത്രിയാണ്. പത്മകുമാര്‍ പറഞ്ഞ 'ദൈവതുല്യന്‍' കടകംപള്ളിയാണോ പിണറായി വിജയനാണോ എന്ന് അന്വേഷിച്ചു നടന്നിരുന്ന വലതുപക്ഷ മാധ്യമങ്ങളും നിശബ്ദരായി.
പോറ്റി ശബരിമലയിലെത്തിയ സമയം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം. അന്ന് ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരാണ്. ദേവസ്വം മന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍ തുടങ്ങി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി രാമന്നായരിലേക്ക് വരെ അന്വേഷണം നീണ്ടേക്കാം.