അനുബന്ധ വാര്ത്തകള്
- പിതാവിനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം തലയ്‌ക്കടിച്ച് കൊന്നു
- കോടിയേരി പോയാൽ പകരമാര്? ജനകീയ മുഖമുള്ള നേതാവിനെ കണ്ടെത്താനാകാതെ പാർട്ടി
- കൊച്ചിയിൽ വീടിന്റെ ടെറസിൽ യുവാവ് വെടിയേറ്റ് മരിച്ചനിലയിൽ, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു
- ബിനോയി രാജ്യം വിടാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം
- വെറും വടികൊണ്ട് സിംഹത്തെ തുരത്തി ഓടിച്ച് ധീരനായ കർഷകൻ
മിന്നലായി ഋഷിരാജും യതീഷും പാഞ്ഞെത്തി; ജയിലുകളിൽനിന്നും പിടികൂടിയത് കഞ്ചാവുകളും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും
കണ്ണൂർ വിയ്യൂർ സെൺട്രൽ ജെയിലുകളിൽ പൊലീസ് നടത്തീയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. കഞ്ചാവും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും. കണ്ണൂരിൽ ഋഷിരാജ് സിങ്ങും വിയ്യൂരിൽ കമ്മീഷ്ണറായ യതീഷ് ചന്ദ്രയുമാണ് റെയഡിന് നേതൃത്വം നൽകിയത. പുലർച്ചെ നാലരയോടെയായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
കണ്ണൂർ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പുകയില, ഇരുബുവടി, ചിരവ, സ്മാർട്ട്‌ഫോണുകൾ പണം സിം കർഡുകൾ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. കണ്ണൂർ റേഞ്ച് ഐജി അശോക് യാദവ്, എസ് പി പ്രതീഷ് കുമാർ, എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പം ഉണ്ടായിരുന്നു. 150 പൊലീസുകാരാണ് ജയിലിൽ റെയിഡ് നടത്തിയത്.
വിയ്യൂർ സെൺട്രൽ ജെയിലിൽ നടത്തിയ റെയിഡിൽ ടി പീ ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയിൽനിന്നും രണ്ട് സ്മാർട്ട്‌ഫോണുകൾ പൊലീസ് പിടികൂടി. നേരത്തെ 2017ൽ വിയ്യൂരിലും 2014ൽ കോഴിക്കോടും നടത്തിയ റെയിഡുകളിൽ ഷാഫയിൽനിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ജയിലുകളിൽ ചട്ടലംഘനം നടക്കുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.