അനുബന്ധ വാര്‍ത്തകള്‍
- പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍
- നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു, അന്‍വറിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നു: മുഖ്യമന്ത്രി
- പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധം, പാര്‍ട്ടി ശത്രുക്കളുടെ പാവ; അന്‍വറിനെ കടന്നാക്രമിച്ച് ജയരാജന്
- പി.വി.അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ്
- സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ
എല്‍ഡിഎഫ് വിട്ടിട്ടില്ല; പുറത്താക്കുന്നത് വരെ തുടരുമെന്ന് പിവി അന്‍വര്‍
എല്‍ഡിഎഫ് വിട്ടിട്ടില്ലെന്നും പുറത്താക്കുന്നത് വരെ തുടരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. തനിക്ക് ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും ഞായറാഴ്ച വീണ്ടും മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍ പറഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും കെടി ജലീല്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണത്തില്‍ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസില്‍ കുറച്ചു കാലങ്ങളായി വര്‍ഗീയ വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു.