അനുബന്ധ വാര്‍ത്തകള്‍
- പീഡനം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തി, മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു: യുവാവ് അറസ്റ്റിൽ
- തദ്ദേശ തിരഞ്ഞെടുപ്പ്: നവംബര്‍ 30നകം എല്ലാ ആയുധങ്ങളും പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം
- യാത്രക്കാരി ആവശ്യപ്പെട്ടിട്ട് വണ്ടി നിര്‍ത്തിയില്ല; കട്ടപ്പനയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി
- മലപ്പുറത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
- തദ്ദേശ തെരഞ്ഞെടുപ്പ്: ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണം
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം തടവ്
കരുനാഗപ്പള്ളി: ഒമ്പതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. എന്നാല്‍ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ ആറു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
കരുനാഗപ്പള്ളി പോക്സോ സ്പെഷ്യല്‍ ജഡ്ജി എസ്.ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത് പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2016 നവംബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പ്രതിയുടെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഒരു ബോധവത്കരണ ക്യാമ്പ് നടക്കവേ അവിടെ കുട്ടി എഴുതി കൊടുത്തതാണ് സംഭവം കേസായത്. കരുനാഗപ്പള്ളി പോക്സോ കോടതിയുടെ ആദ്യ വിധി കൂടിയാണിത്.