അനുബന്ധ വാര്‍ത്തകള്‍
- പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം
- പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി
- നിലമ്പൂരിൽ അൻവർ പ്രബലൻ, വോട്ട് മറിക്കാൻ സാധ്യത, നഷ്ടം വരിക യുഡിഎഫിന്
- അന്‍വര്‍ പ്രശ്നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്
- Nilambur By Election: കെ വി അൻവറിന് വഴങ്ങില്ല, നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി ആയാടൻ ഷൗക്കത്ത് തന്നെ, കൊച്ചിയിൽ നിർണായക യോഗം
Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല
പി വി അന്‍വറിനെ കൂടെ കിട്ടിയിരുന്നെങ്കില്‍ നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂടെക്കൂട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഉപതിരെഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിന്റെ തിരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
യുഡിഎഫിന് വലിയ വിജയം നല്കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ് ആര്യാടന് ഷൗക്കത്ത് തിരിച്ചുപിടിച്ചത്. പിണറായി വിജയന് ഇനി രാജിവെയ്ക്കുകയാണ് വേണ്ടത്. ഭരണവിരുദ്ധ വികാരമാണ് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അന്‍വര്‍ നേടിയതും ഭരണവികാര വോട്ടുകളാണ്. അങ്ങനെ വരുമ്പോള്‍ 25,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. എക്കാലത്തും യുഡിഎഫ് സിപിഎമ്മിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൂടെ കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് അന്‍വറിനെയും കൂടെ കൂട്ടേണ്ടതായിരുന്നു. അതിന് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. ഇനി ഭാവികാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇത് സെമിഫൈനല്‍ ആയിരുന്നെന്നും 2026ല്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.