അനുബന്ധ വാര്‍ത്തകള്‍
- അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്ഗോപി
- സിദ്ദിഖ് അടക്കമുള്ളവർ അമ്മയിലേക്ക് തിരിച്ചെത്തും, കുറ്റം തെളിയും വരെ ആരോപണവിധേയർ മാത്രമെന്ന് സുരേഷ് ഗോപി
- പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി
- തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി; സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
- സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര മായകാഴ്ചയോ? ഇതാണ് യാഥാര്‍ഥ്യം !
കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും അതുകൊണ്ട് സംസ്ഥാന സ്കൂള്‍ കായികമേള പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്തയ്ക്ക് പിറന്ന എന്ന പ്രയോഗത്തില്‍ മാപ്പു പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര മന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരം ഉണ്ട്. കായികമേളയിലേക്ക് ക്ഷണിച്ചിട്ടില്ല.
നോട്ടീസ് എല്ലാം പ്രിന്റ് ചെയ്തു കഴിഞ്ഞു. ഞങ്ങളെ സഹായിച്ചിട്ടും ഇല്ലല്ലോ, എല്ലായിടത്തും ചെന്ന് സഹായം വാഗ്ദാനം ചെയ്യുന്ന അദ്ദേഹം ഒരു സഹായവും ഇവിടെ ചെയ്യുകയോ പ്രഖ്യാപിക്കുവോ എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടില്ല. ഞാന്‍ അങ്ങോട്ട് വിളിച്ചിട്ടും ഇല്ലെന്ന് മന്ത്രി പറഞ്ഞു.