അനുബന്ധ വാര്‍ത്തകള്‍
- മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേര്
- Cyclone Alert: 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ്; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
- മോക്ക ചുഴലിക്കാറ്റ്: കേരളത്തില്‍ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് ശക്തി കൂടി; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴ വ്യാപകമാകും
മണിപ്പൂര്‍ സംഘര്‍ഷം: ഒന്‍പത് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു
സംഘര്‍ഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു. ഇംഫാലില്‍ നിന്നും വിമാനമാര്‍ഗ്ഗം ബംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്സ് വഹിച്ചു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന്
(മെയ് 9) രാത്രിയോടെ 18 പേര് ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടര്‍ന്ന് നാട്ടിലുമെത്തും. നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡല്‍ഹി, ബംഗളൂരു,
മുംബൈ, ചെന്നൈ എന്‍.ആര്.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍ -1800 425 3939.