അനുബന്ധ വാര്‍ത്തകള്‍
- പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അവിവാഹിതയായ യുവതി അറസ്റ്റില്‍
- കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ
- വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ടുമരണം
- മഴ: സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളെ വിന്യസിച്ചു
- ഭൂതത്താന്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി
Kochi Drug Case Three Arrested
ടെക്കികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിമരുന്ന് നടത്തിവന്നിരുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വെല്ലിയന്ചേരി കപ്പില്‍ വീട്ടില്‍ സനില്‍(27) തിരുവല്ല സ്വദേശി ഗുരുകൃപയില്‍ അഭിമന്യൂ സുരേഷ്(27) തിരുവനന്തപുരം മുട്ടത്തറ വള്ളക്കടവ് സ്വദേശി ശിവശക്തി വീട്ടില്‍ അമൃത(24) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്ന് പിടികൂടിയത്.
പിടിയിലായ അഭിമന്യു കായികാധ്യാപകനാണ്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 28 ഗ്രാം എം.ഡി.എം.എ.ലഹരിമരുന്ന് ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിന് സമീപത്ത് ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് മൂവരും താമസിച്ചിരുന്നത്. വിശ്വസ്തര്‍ക്ക് മാത്രമാണ് കച്ചവടം നടത്തിയിരുന്നത്. പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് ബെംഗളൂരുവില്‍ നിന്നാണ്.
ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന പ്രതികളെ ഏതാനുംനാളുകളായി എസ്.ഐ.രാമുചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്ന സംഘം, പലതവണ പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. സാഹസികമായാണ് മൂവരേയും പിടികൂടിയത്. ലഹരിമരുന്ന് കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്ക് അമൃതയെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഇത്.