തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചു വയസുകാരിയെ രക്ഷിച്ചു

കുട്ടിയേതട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച
തമിഴ്നാട് സ്വദേശി അരുള്‍ദാസ്
കണ്ണൂര്‍| VISHNU N L| Last Updated: ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (17:30 IST)
തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചു വയസുകാരിയെ രക്ഷിച്ചു. പോലീസ് സ്‌റ്റേഷനിലെത്തിയ മാതാപിതാക്കള്‍ക്ക് മകളെ കൈമാറി.
തമിഴ്നാട് ചിദംബരം സ്വദേശിയായ അരുള്‍ ദാസാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇയാള്‍ വീട്ടുകാരുമായി സൌഹൃദത്തിലായിരുന്നു.

കാസര്‍ക്കോട് ചീമേനി ആനിക്കാടി കോളനിയിലെ സ്വദേശികളായ പ്രസാദ്-ഫാത്തിമ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മകളെ ഇന്ന് രാവിലെ കാണാതാകുകയായിരുന്നു. കുട്ടിയുടെ അമ്മ വെള്ളമെടുക്കാന്‍ പോയസമയത്തായിരുന്നു സംഭവം. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു.

നീലേശ്വരം സിഐ കണ്ണൂര്‍ പോലീസിലും വിവരം അറിയിച്ചു. ചില നാട്ടുകര്‍ കുട്ടി അരുള്‍ ദാസിനൊപ്പം പോകുന്നത് കണ്ടതായി വിവരം നല്‍കിയതോടെ പോലീസ് ഇയാളെ കേന്ദ്രീകരിച്ച അന്വേഷണം നടക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം വയര്‍ലസ് സെറ്റിലൂടെ കേട്ട ട്രാഫിക് പോലീസ് കണ്ണൂര്‍ കൊയിലി ആശുപത്രിക്ക് സമീപം സ്വകാര്യ ബസ് തടഞ്ഞ് പരിശോധന നടത്തി. ഇതിനിടയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ചീമേനി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :