അനുബന്ധ വാര്‍ത്തകള്‍
- പ്രോട്ടോക്കോളിൽ കുരുങ്ങി വി മുരളീധരൻ, പരാതിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
- സെക്രട്ടറിയേറ്റ് തീവെപ്പ്: ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കെ സുരേന്ദ്രൻ
- തിരുവനന്തപുരത്ത് സുരേഷ് ഗോപി, നേമത്ത് കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്; നിയമസഭയില്‍ 5 സീറ്റ് പിടിക്കാന്‍ ബി ജെ പി
- മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു, സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രനെ കേന്ദ്ര വനിത കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്
സ്മിത മേനോനെ നിയമിച്ചത് താനാണെന്ന് കെ സുരേന്ദ്രന്, അവര്‍ പാര്‍ട്ടിക്ക് അന്യയല്ലെന്നും വിശദീകരണം
സ്മിത മേനോനെ മഹിളാ മോര്‍ച്ച അധ്യക്ഷയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് താനാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അവര്‍ പാര്‍ട്ടിക്ക് അന്യയല്ലെന്നും അവരുടെ കുടുംബത്തിന് സംഘപരിവാറുമായി അഞ്ചു പതിറ്റാണ്ടുകാലത്തെ ബന്ധമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
മന്ത്രിതല സമ്മേളനത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരില്‍ ഒരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിത മേനോന് പോയതെന്നും സുരേന്ദ്രന് വിശദീകരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.