അനുബന്ധ വാര്‍ത്തകള്‍
- രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് 'ആ ക്രിക്കറ്ററുടെ' ജീവിതകഥ !
- 144 ലംഘിയ്ക്കുമെന്ന കെ മുരളീധരന്റെ പ്രതികരണം ശരിയായില്ല, നിയന്ത്രണവുമായി സഹകരിയ്ക്കുമെന്ന് മുല്ലപ്പള്ളി
- ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻഫോഴ്സ്മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന
- സ്വർണക്കള്ളകടത്ത് കേസ്: അനിൽ നമ്പ്യാരുടെ ഇടപെടലും കേന്ദ്രമന്ത്രി വി മുരളീധരന്റെ നിലപാടും സംശയകരം: സിപിഎം
- ടെസ്റ്റിൽ 600 വിക്കറ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ
പ്രോട്ടോക്കോളിൽ കുരുങ്ങി വി മുരളീധരൻ, പരാതിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനോടൊപ്പം യുവമോർച്ച നേതാവ് സ്മിതാമേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്.
2019 നവംബറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോൾ ലംഘിച്ച് സ്മിതാമേനോൻ പങ്കെടുത്തത്. വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു.അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്നാണ് മുരളീധരൻ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഈ നിലപാട് തിരുത്തി.
ആർക്കും വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നായിരുന്നു പിന്നീട് മുരളീധരന്റെ വിശദീകരണം. സ്മിതാ മേനോന്‍ സ്റ്റേജിലല്ല ഇരുന്നതെന്നും മുരളീധരൻ പിന്നീട് വിശദീകരിച്ചു. അതേസമയം പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.